മുളയംവേലിയിൽ വീട്ടമ്മയെയും, ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം മുളയംവേലി ആര്യക്കര വീട്ടിൽ ജൂജൂ എബ്രഹാം (46) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വെള്ളിയാഴ്ച വൈകുന്നേരത്തോടുകൂടി മുളയംവേലി ഭാഗത്ത് വച്ച് അയൽവാസിയായ വീട്ടമ്മയെയും, ഭർത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, തുടർന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്ന സമയം ഇവരുടെ സ്കൂട്ടർ തടഞ്ഞുനിർത്തി ഇയാൾ കൈയിലിരുന്ന വിറകുകമ്പ് കൊണ്ട് വീട്ടമ്മയുടെ ഭർത്താവിനെ ആക്രമിക്കുകയും ആയിരുന്നു, ഇത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ഇയാൾ തോളിൽ പിടിച്ചു തള്ളുകയുമായിരുന്നു.


 മുന്‍പ് ഇവരോട് വഴക്കുണ്ടാക്കിയതിന് ജൂജൂ എബ്രഹാംനെതിരെ ഇവര്‍ പോലീസിൽ പരാതി കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ സുനിൽ ജി, ജോൺസൺ ആന്റണി, സാജുലാൽ, സി.പി.ഓ സിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കറുകച്ചാൽ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ