ചങ്ങനാശേരിയിൽ കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം


ചങ്ങനാശേരി നഗരമധ്യത്തിൽ കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കാപ്പാ കേസുകളിലും ക്രിമിനൽ കേസുകളിലുമുൾപ്പെടെ പ്രതിയായ ഛോട്ടാ ഷമീർ എന്ന് വിളിക്കുന്ന ഫാത്തിമാപുരം സ്വദേശി ഷമീർ ഷായ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.

 ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിനു സമീപം ജനറൽ ആശുപത്രി റോഡിലാണ് ആക്രമണം നടന്നത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം. ആക്രമണം നടത്തിയവർ ഒളിവിലാണ്.

ആശുപത്രി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷമീറിനെ അക്രമികൾ കാറിൽ പിന്തുടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കാറിൽ നിന്നിറങ്ങിയവർ ആയുധങ്ങളുപയോഗിച്ചു തുടരെ വെട്ടി. തുടർന്ന് ആക്രമണം നടത്തിയവർ സംഭവ സ്‌ഥലത്ത‌ുനിന്നും രക്ഷപ്പെട്ടു. സ്‌ഥലത്തെത്തിയ പൊലീസ് ഷമീറിനെ ആദ്യം സമീപത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ തലയ്ക്കും കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. 

ഷമീറിന്റെ എതിർ ഗ്രൂപ്പുകളിലുള്ള ഗുണ്ടകളെ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവസ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കാറിന്റെ നമ്പർ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ