പോക്സോ കേസിൽ കറുകച്ചാൽ സ്വദേശിക്ക് പതിനഞ്ചര വർഷം തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കറുകച്ചാൽ സ്വദേശിക്ക് പതിനഞ്ചര വർഷം തടവും, 75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി കറുകച്ചാൽ ചമ്പക്കര കുറുപ്പൻ കവല ഭാഗത്ത് ഇലമ്പലക്കാട്ട് വീട്ടിൽ മണി എന്ന് വിളിക്കുന്ന കൃഷ്ണൻകുട്ടി (55) യെയാണ് ശിക്ഷിച്ചത്. 

ജഡ്ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും  വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 

2023- ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഇയാക്കെതിരെ കറുകച്ചാൽ  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ കറുകച്ചാൽ  എസ്.എച്ച്. ഓ ആയിരുന്ന മഹേഷ്കുമാറിന്റെ  നേതൃത്വത്തിൽ അന്വേഷണം നടത്തുകയും തുടർന്ന് ചങ്ങനാശ്ശേരി  ഡിവൈഎസ്പി ആയിരുന്ന സനില്‍കുമാറിന്റെ നേതൃത്വത്തിൽ  ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 

വിധിയിൽ പിഴ അടയ്ക്കാത്ത പക്ഷം 15 മാസം  അധിക തടവ് അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍  പബ്ലിക്‌  പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി. 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ