തൃക്കൊടിത്താനത്ത് സഹോദരൻ സ്വന്തം സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മാടപ്പള്ളി മാമൂട് വെളിയം പുളിക്കൽ വീട്ടിൽ ലിജോ സേവിയറി (27) നെയാണ് തൃക്കൊടിത്താനം എസ് എച്ച് ഒ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ ലിജോ നിരവധി ലഹരി കടത്തു കേസിൽ പ്രതിയാണ്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം, എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് ലഹരി കടത്തു കേസുകൾ നിലവിലുണ്ട്.
എട്ടുമാസം മുമ്പ് ചിങ്ങവനത്ത് വച്ച് ഇയാളെ 22 ഗ്രാം എംഡിഎംഐയുമായി പോലീസ് അറസ്റ്റ് ചെയ്ത ശേഷം ആറുമാസം റിമാൻഡ് ചെയ്തിരുന്നു. രണ്ടു മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.
കഴിഞ്ഞ ദിവസം ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറിൽ നിന്നും മദ്യപിച്ചു ലക്ക് കെട്ട് രാത്രി 11 മണിയോടുകൂടി വീട്ടിലെത്തുകയും തന്നോടൊപ്പം ഉള്ള യുവതിയെ ഇന്ന് രാത്രി വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും, സഹോദരി ഇതിനെ എതിർക്കുകയും ചെയ്തതിനുള്ള വിരോധമാണ് ആക്രമണ കാരണം. ഇയാൾ അച്ഛനെയും അമ്മയെയും ഇതിനുമുമ്പും ആക്രമിച്ചിട്ടുണ്ട്.
സഹോദരിയെ ക്രൂരമായി ആക്രമിച്ചതിനു ശേഷം പ്രതി വീട്ടിൽ നിന്നും ഒളിവിൽ പോവുകയും വീടിനടുത്തുള്ള ഒരു റബ്ബർ തോട്ടഅതിനുള്ളിൽ ഒളിച്ചിരിക്കുകയുമായിരുന്നു. തൃക്കൊടിത്താനം എസ് എച്ച് ഒ എം ജെ അരുണിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഗിരീഷ് കുമാർ, ഷിബു, സിവിൽ പോലീസ് ഓഫീസർ മാരായ അരുൺ. എസ് സ്മിതേഷ്, ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.