ആനിക്കാടിൽ വീശിയടിച്ച് കനത്ത കാറ്റിൽ മരം വീണ് വ്യാപക നാശനഷ്ടം


ആനിക്കാട്ടിൽ വീശിയടിച്ച കാറ്റിൽ മരം വീണ് വീടുകൾക്ക് വ്യാപക നാശനഷ്ടം. വീടുകളും വൈദ്യുതത്തൂണുകളും പലയിടത്തും തകർന്നു. ഇന്നലെ വൈകുന്നേരം പെയ്ത മഴയോടൊപ്പമാണ് കാറ്റ് വീശിയടിച്ചത്. 

പുന്നവേലി മതിലുങ്കൽ സാജുവിന്റെ വീടിനു മുകളിൽ പ്ലാവ് വീണ് കേടുപാടുകൾ സംഭവിച്ചു. പുന്നവേലി പ്ലാക്കൽ കിഷോറിന്റെ വീടിന്റെ മേൽക്കൂരയിലേക്കു മര ശിഖരം വീണു.  പിടന്നപ്ലാവിലെ ബഷീർ സ്റ്റോഴ്സിന്റെ മുകളിൽ മരം കടപുഴകി വീണു. പുന്നവേലി പുതൂർ പുത്തൻപള്ളി ജമാഅത്തിനോടു ചേർന്നുള്ള മോട്ടർപുരയുടെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്നുപോയി. 


കുളത്തൂർമൂഴി–നെടുങ്കുന്നം, പിടന്നപ്ലാവ്–മുളയംവേലി എന്നീ റോഡുകളിലും ഗ്രാമീണ റോഡുകളും മരം വീണ് ഗതാഗതം ത‌ടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ മരങ്ങൾ വെട്ടി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുത കമ്പികളിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതത്തൂണുകളും തകർന്നു. 

കാവനാൽകടവ്, മുറ്റത്തുമാവ്, പുളിക്കാമല, തേക്കട, കുളത്തിങ്കൽ കാവല എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്. ഒട്ടേറെ വൈദ്യുതത്തൂണുകൾക്കു കേടുപാടുകൾ സംഭവിച്ചതിനാൽ വൈദ്യുതിബന്ധം പൂർണമായും ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ